Sports – Newsaic https://thenewsaic.com See the whole story Sat, 01 Mar 2025 09:30:08 +0000 en-US hourly 1 https://wordpress.org/?v=6.7.2 കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു https://thenewsaic.com/2025/03/01/veteran-runners-up-from-kochi-felicitated/ Sat, 01 Mar 2025 09:29:43 +0000 https://thenewsaic.com/?p=663 കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കാളികളായ കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു. മാരത്തണ്‍ സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഒളിമ്പ്യനും മാരത്തണ്‍ റെയ്സ് ഡയറക്ടറുമായ ആനന്ദ് ലൂയിസ് മെനെസെസ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ശബരി നായർ എന്നിവർ പുരസ്കാരം സമ്മാനിച്ചു.ചടങ്ങിൽ പത്തിലധികം പേർ പങ്കെടുത്തു. മാരത്തണിന്റെ അനുഭവങ്ങൾ പങ്കുവെച്ച റണ്ണർമാർ ഓടുന്നതിന്റെ പ്രാധാന്യവും ഫെ‍ഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ സാമൂഹ്യ പ്രതിബദ്ധതയും ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ മികച്ച പങ്കാളിത്തം കാഴ്ച്ച വെച്ച ഓറഞ്ച് റണ്ണേഴ്സിന് പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.

]]>
രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം, ഗുജറാത്തിനെതിരെ ലീഡുമായി ഫൈനലിലേക്ക് https://thenewsaic.com/2025/02/21/kerala-creates-history-in-ranji-trophy/ Fri, 21 Feb 2025 11:09:55 +0000 https://thenewsaic.com/?p=625 അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടവുമായി കേരളം. ഗുജറാത്തിനെതിരെ രണ്ട് റൺസിൻ്റെ നിർണ്ണായക ലീഡുമായി കേരളം ഫൈനലിലേക്ക് മുന്നേറി. രഞ്ജി ചരിത്രത്തിൽ ഇത് ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറായ 457നെതിരെ 455 റൺസിന് ഗുജറാത്ത് ഓൾ ഔട്ടാവുകയായിരുന്നു. ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും വീഴ്ത്തി വിജയത്തിലേക്ക് വഴി തുറന്ന ആദിത്യ സർവാടെ ആയിരുന്നു അവസാന ദിവസം കേരളത്തിൻ്റെ താരം.

ഫൈനൽ പ്രതീക്ഷകൾ മങ്ങിത്തുടങ്ങുന്നതിൻ്റെ ആശങ്കകളുമായിട്ടായിരുന്നു കേരളം അവസാന ദിവസം കളിക്കാനിറങ്ങിയത്. മൂന്ന് വിക്കറ്റ് ശേഷിക്കെ കേരളത്തിൻ്റെ സ്കോർ മറികടന്ന് ലീഡ് നേടാൻ ഗുജറാത്തിന് 29 റൺസ് കൂടി മതിയായിരുന്നു. ഇതിനകം നിലയുറപ്പിച്ചിരുന്ന ജയ്മീത് പട്ടേലും സിദ്ദാർഥ് ദേശായിയും ചേർന്നുള്ള കൂട്ടുകെട്ട് ഗുജറാത്തിനെ ലീഡിലേക്ക് നയിച്ചേക്കുമെന്ന ഘട്ടത്തിലാണ് മൂന്ന് വിക്കറ്റുകളുമായി ആദിത്യ സർവാടെ ആഞ്ഞടിച്ചത്. 79 റൺസെടുത്ത ജയ്മീത് പട്ടേലാണ് സർവാടെയ്ക്ക് മുന്നിൽ ആദ്യം വീണത്. സർവാടെയുടെ പന്തിൽ മൊഹമ്മദ് അസറുദ്ദീൻ ഉജ്ജ്വലമായൊരു സ്റ്റംപിങ്ങിലൂടെയാണ് ജയ്മീതിനെ പുറത്താക്കിയത്. വൈകാതെ തന്നെ സിദ്ദാർഥ് ദേശായിയും പുറത്ത്. ഒരു വിക്കറ്റ് കയ്യിലിരിക്കെ ലീഡിനായി 12 റൺസാണ് ഗുജറാത്തിന് വേണ്ടിയിരുന്നത്. കരുതലോടെ ബാറ്റ് വീശി അർസാൻ നാഗസ്വെല്ലയും പ്രിയജിത് സിങ് ജഡേജയും. ഫീൽഡിങ് ക്രമീകരിച്ച് സമ്മർദ്ദം ശക്തമായി കേരള ബൌളിങ് നിരയും. ഒടുവിൽ അർസാൻ നാഗസ്വെല്ല അടിച്ച പന്ത് സൽമാൻ നിസാറിൻ്റെ ഹെൽമെറ്റിൽ തട്ടിയുയർന്നത് സച്ചിൻ ബേബി കൈയിലൊതുക്കുമ്പോൾ പുതിയൊരു ചരിത്രത്തിൻ്റെ വക്കിലായിരുന്നു കേരളം. ഗുജറാത്ത് 455 റൺസിന് ഓൾ ഔട്ട്. കേരളത്തിന് നിർണ്ണായകമായ രണ്ട് റൺസ് ലീഡ്. കേരളത്തിന് വേണ്ടി ജലജ് സക്സേനയും ആദിത്യ സർവാടെയും നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ബേസിൽ എൻ പിയും നിധീഷ് എം ഡിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീണത് ആരാധകരുടെ സമ്മർദ്ദം ഉയർത്തി. അക്ഷയ് ചന്ദ്രൻ ഒൻപതും വരുൺ നായനാർ ഒരു റണ്ണും എടുത്ത് പുറത്തായി. എന്നാൽ രോഹൻ കുന്നുമ്മലും ജലജ് സക്സേനയും ചേർന്ന് ഇന്നിങ്സ് മുന്നോട്ട് നീക്കി. 32 റൺസെടുത്ത രോഹനും 10 റണ്‍സെടുത്ത സച്ചിൻ ബേബിയും അടുത്തടുത്ത് മടങ്ങിയെങ്കിലും ജലജ് സക്സേനയും അഹ്മദ് ഇമ്രാനും ചേർന്ന് കേരളത്തിൻ്റെ നില ഭദ്രമാക്കി. നാല് വിക്കറ്റിന് 114 റൺസെടുത്ത് നില്ക്കെ മല്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ജലജ് സക്സേന 37ഉം അഹ്മദ് ഇമ്രാൻ 14ഉം റൺസുമായി പുറത്താകാതെ നിന്നു.

]]>
അവസാന പന്തിലെ ആവേശം; കേരളം ആദ്യമായി ഫൈനലിലേക്ക്! https://thenewsaic.com/2025/02/21/history-made-in-ranji-trophy-kerala/ Fri, 21 Feb 2025 08:05:55 +0000 https://thenewsaic.com/?p=622 രഞ്ജി ട്രോഫി ചരിത്രത്തിൽ മലയാളി ക്രിക്കറ്റ് ആരാധകരുടെ സ്വപ്നം സാക്ഷാത്കാരമാകുന്നു! ഗുജറാത്തിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെറും രണ്ട് റൺസിന്റെ ലീഡ് നേടി, കേരളം ആദ്യമായി ഫൈനലിലേക്ക്!

മാറ്റത്തിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ള അവസരത്തിൽ കേരളത്തിന്റെ പോരാട്ടം ഗംഭീരതയുടെ ഉയരത്തിലെത്തി. അവസാന ദിനം അരങ്ങേറിയ നാടകീയ സംഭവങ്ങൾ, ബൗളർമാരുടെ മിന്നലാക്രമണം, ഒരു അതിരൂക്ഷ പോരാട്ടത്തിന്റെ ഹൃദയഹാരിയായ അവസാനമൂഹം—അങ്ങനെ, കേരളം ചരിത്രം രചിച്ചു!

നാലാം ദിനം 429/7 എന്ന നിലയിൽ ക്രീസിലിറങ്ങിയ ഗുജറാത്തിന്, ആദ്യ ഇന്നിംഗ്സ് ലീഡോടെ ഫൈനൽ പ്രതീക്ഷ നിലനിർത്തിയിരുന്നു. പക്ഷേ, അഞ്ചാം ദിനം തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടങ്ങളുടെ ആഴത്തിലേക്കാണ് അവർ വീണത്. 452/9 എന്ന നിലയിലേക്ക് വീണപ്പോൾ, കേരളത്തിന്റെ ബൗളർമാർക്ക് ആവേശമായി.

അവസാന വിക്കറ്റിൽ കഠിനമായി പ്രതിരോധിച്ച ഗുജറാത്ത് 455 എന്ന സ്കോറിലെത്തി. എന്നാൽ അതിനപ്പുറം കേരളത്തിന്റെ കൃത്യമായ ബൗളിംഗ് നീക്കങ്ങൾ അവരുടെ കണക്കു തെറ്റിച്ചു. ജലജ് സക്സേനയും ആദിത്യ സർവതേയും നാലു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, നിധീഷും ബേസിലും ഓരോ വിക്കറ്റ് വീതം കൂട്ടിച്ചേർത്തു. അവസാനം, ഗുജറാത്തിന്റെ അവസാന പ്രതീക്ഷയും തകർന്നപ്പോൾ, കേരളത്തിന് ഇത് ചരിത്ര നേട്ടമാണ്.

അത്യന്തം ആവേശത്തോടെയാണ് അഞ്ചാം ദിനം ആരംഭിച്ചത്. മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്ന ടീമിനാണ് ഫൈനൽ പ്രവേശനം. അതുകൊണ്ടു തന്നെ കേരളം നിശ്ചയദാർഢ്യത്തോടെ കളത്തിലിറങ്ങി. അർധ സെഞ്ച്വറി നേടിയ ജയ്മീത് പട്ടേൽ, ഗുജറാത്തിന്റെ പ്രതീക്ഷയായിരുന്നെങ്കിലും ആദിത്യ സർവതേയുടെ മിന്നലാക്രമണം ജയ്മീത്നെ പുറത്താക്കി.

വിക്കറ്റിന് മുന്നിൽ കുടുങ്ങിയ സിദ്ധാർത്ഥ് ദേശായിയുടെ പുറത്താകലോടെ ഗുജറാത്തിന് ഇനി 13 റൺസ് കൂടി വേണമായിരുന്നു. അക്ഷയ് ചന്ദ്രനെതിരെ ബൗണ്ടറി നേടി നാഗ്സ്വാല കേരളത്തെ ബാക്ക് ഫൂട്ടിലാക്കി. പക്ഷേ, പൊരുതി നിന്ന പ്രിയാജിത് സിംഗ് ജഡേജയും നാഗ്സ്വാലയും ചേർന്ന് ഗുജറാത്തിന്റെ പ്രതീക്ഷ അവസാനത്തേക്ക് നീട്ടി.

അവസാന നിമിഷം, ആ ഒരു പന്ത്, ആ ഒരു വിക്കറ്റ് – കേരളത്തിന്റെ ഉയർച്ചയുടെ അതിരുചുവടായി! അവസാന ബാറ്റ്സ്മാനെയും പുറത്താക്കി, കേരളം വിജയത്തിന്റെ കരയിലേക്ക് എത്തി! ഒറ്റ റൺസിൽ സെമി, രണ്ട് റൺസിൽ ഫൈനൽ – കേരളത്തിന്റെ ചരിത്ര യാത്ര!

ജമ്മു കശ്മീരിനെതിരെ വെറും ഒരു റൺസിന്റെ ലീഡിൽ സെമിഫൈനൽ ഉറപ്പിച്ച കേരളം, ഗുജറാത്തിനെതിരെ രണ്ട് റൺസ് മുൻതൂക്കത്തിൽ രജ്ഞി ഫൈനലിലേക്ക് ചുവടുമാറി. ആവേശവും ആവേശഹീനതയും തമ്മിലുള്ള അതിരിനാളത്തിൽ നടന്ന പോരാട്ടം, കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തെ മാറ്റിമറിക്കുന്നതിൽ സംശയമില്ല!

രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് കേരളം ഫൈനലിൽ പ്രവേശിക്കുന്നത്. ഇനി മുന്നിൽ ഒരു വലിയ വെല്ലുവിളി, പക്ഷേ, ഇത്തവണ സ്വപ്നം സാക്ഷാത്കരിക്കാൻ കേരളം സജ്ജമാണ്! ഇനി അന്തിമ പോരാട്ടം മാത്രം!

]]>
അസ്ഹറിന്റെ സെഞ്ച്വറിയിൽ മിന്നി, സൽമാന്റെ പിന്തുണയോടെ കേരളം ശക്തമായി മുന്നോട്ട്! https://thenewsaic.com/2025/02/18/ranjitrophy-semifinals/ Tue, 18 Feb 2025 11:43:06 +0000 https://thenewsaic.com/?p=613 അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ഗുജറാത്തിനെതിരേ കേരളത്തിന്റെ ബാറ്റിങ് കരുത്ത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്‌സ് ബലത്തിൽ കേരളം 127 ഓവർ പിന്നിടുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന നിലയിലാണ്. മികച്ച പിന്തുണയുമായി സൽമാൻ നിസാറും ക്രീസിൽ കൂട്ടിനുണ്ട്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 110 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

ആറാംവിക്കറ്റിൽ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനും തകർപ്പനടിക്കാരൻ സൽമാൻ നിസാറും ഒന്നുചേർന്നതോടെ ഗുജറാത്ത് ബൗളിങ് നിര ഒന്നടങ്കം വിയർത്തു. ആദ്യ ഇന്നിങ്സ് ലീഡ് പ്രതീക്ഷിച്ച് ബാറ്റുചെയ്യുന്ന കേരളത്തിന് രണ്ടാംദിനം ആദ്യ സെഷനിൽ തലേന്നത്തെ ഹീറോ സച്ചിൻ ബേബിയെ മാത്രമാണ് നഷ്ടപ്പെട്ടത്. രണ്ടാംദിനം നേരിട്ട രണ്ടാംപന്തിൽത്തന്നെ സച്ചിൻ മടങ്ങി. അർസാൻ നഗ്വാസ്വല്ലയെറിഞ്ഞ ഓവറിൽ ആര്യൻ ദേശായിക്ക് ക്യാച്ച് നൽകിയാണ് മടക്കം. 195 പന്തിൽ എട്ട് ഫോർ സഹിതം 69 റൺസാണ് സച്ചിന്റെ സമ്പാദ്യം. തലേന്നത്തെ സ്കോറിനോട് ഒന്നും ചേർത്തിരുന്നില്ല.
തുടർന്ന് അസ്ഹറുദ്ദീനും (100നോട്ടൗട്ട്) സൽമാൻ നിസാറും (36നോട്ടൗട്ട്) ക്രീസിൽ ഒന്നിച്ചു. സെമിയിൽ കേരളത്തിനായി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് അസ്ഹർ.

]]>
പ്രായം വെറും നമ്പര്‍ മാത്രം; ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിനായി കൊച്ചി മാരത്തോണില്‍ ഓടി യു.കെ വനിത https://thenewsaic.com/2025/02/13/dr-cheryl-runs-for-hope/ Thu, 13 Feb 2025 12:09:16 +0000 https://thenewsaic.com/?p=596 ആലപ്പുഴ: ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തണില്‍ ശ്രദ്ധനേടി ഇംഗ്ലണ്ടില്‍ നിന്നുള്ള 76കാരി. ഡോ.ഷെറില്‍ ബെറിയാണ് പ്രായം മറന്ന് കൊച്ചിക്കൊപ്പം ഓടാനായി മൂന്നാമത് കൊച്ചി മാരത്തണിന്റെ ഭാഗമായത്. ഈ പ്രായത്തിലും ലോകമെമ്പാടുമുള്ള മാരത്തണില്‍ പങ്കെടുക്കാന്‍ കാരണമെന്താണെന്ന് ചോദിച്ചാല്‍ ഷെറിലിന് ഉത്തരം ഒന്നേയുള്ളു- ആലപ്പുഴ കഞ്ഞിക്കുഴിയിലെ ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജ്.

‘ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിന്റെ പ്രചാരണാര്‍ത്ഥമാണ് മാരത്തോണില്‍ പങ്കെടുക്കുന്നത്. ആദ്യമായാണ് കൊച്ചി മാരത്തോണിന്റെ ഭാഗമാകുന്നത്.’ ചൂട് നിറഞ്ഞ കാലാവസ്ഥയാണെങ്കിലും ദിവസേനയുള്ള പരിശീലനം കാലാവസ്ഥയെ അതിജീവിക്കാന്‍ സഹായിച്ചതായി ഷെറില്‍ പറഞ്ഞു. ‘എനിക്കൊപ്പം ‘ഹോപ്പില്‍’ നിന്നും പത്ത് കുട്ടികള്‍ക്കൂടി ഓടാന്‍ എത്തിയിട്ടുണ്ട്.’

പതിനഞ്ച് തവണ ലണ്ടന്‍ മാരത്തണില്‍ പങ്കെടുത്ത ഷെറിലിന്റെ ലക്ഷ്യം സമ്മാനമോ ഒന്നാം സ്ഥാനമോ അല്ല, ഊണിലും ഉറക്കത്തിലും മനസില്‍ കൊണ്ടുനടക്കുന്ന ഹോപ്പിന്റെ ഉന്നമനത്തിനായാണ് ഷെറില്‍ മാരത്തോണ്‍ ഓടുന്നത്.

അമ്മയ്ക്കൊപ്പം കൊച്ചിയുടെ ഹൃദയഭാഗത്ത് ഓടാനായതിന്റെ ത്രില്ലിലായിരുന്നു ഹോപ്പിലെ കുട്ടികള്‍. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കെടുക്കാനായി മൂന്നാഴ്ച്ച നീണ്ട പരിശീലനവും ഹോപ്പില്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു. ഹോപ്പിലെ പച്ചപ്പ് നിറഞ്ഞ മനോഹരമായ ഗ്രൗണ്ടില്‍ പ്രായഭേദമന്യേ എല്ലാവരും ഓടി പരിശീലിച്ച ശേഷമാണ് ഡോ. ഷെറിലിനൊപ്പം നഗരത്തില്‍ ഓടാനായി അവര്‍ വണ്ടി കയറിയത്.

മൂന്ന് കിലോ മീറ്റര്‍ മാരത്തണില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം കുട്ടികളുടെ മുഖത്ത് പ്രകടമായിരുന്നു. പഠനത്തോടൊപ്പം കായിക പരിശീലനവും അനിവാര്യമാണെന്നാണ് ഷെറിലിന്റെ അഭിപ്രായം. ഹോപ്പിലെ കുട്ടികള്‍ക്ക് ഫുട്‌ബോളാണ് പ്രിയ കായിക വിനോദം. വരും നാളുകളില്‍ കൂടുതല്‍ മാരത്തണില്‍ പങ്കെടുക്കുകയെന്നതാണ് ഷെറിലിന്റെ ലക്ഷ്യം.

]]>
അമ്മമാരേ കാണു, ഈ ‘ഡോക്‌ടറമ്മയെ’ https://thenewsaic.com/2025/02/10/mother-with-her-2-month-old-baby-runs-marathon/ Mon, 10 Feb 2025 12:44:16 +0000 https://thenewsaic.com/?p=593 കൊച്ചി: ഒരു അമ്മയുടെ കഥയാണിത്‌. കുഞ്ഞിന്‌ ജൻമം നൽകി രണ്ടര മാസം കൊണ്ട്‌ ട്രാക്കിലെത്തിയ ഡോക്ടർ ശ്രീലക്ഷ്‌മി പ്രശാന്തിന്റേത്‌. ക്ലിയോ സ്‌പോർട്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫെഡറൽ ബാങ്ക്‌ കൊച്ചി മാരത്തണിലെ മൂന്ന്‌ കിലോ മീറ്റർ ഗ്രീൻ റണ്ണിലാണ്‌ ശ്രീലക്ഷ്‌മി പങ്കെടുത്തത്‌. പാലയിലെ മാർ സ്ലീവ മെഡിസിറ്റിയിൽ ഒഫ്‌താൽമോളജിസ്റ്റാണ്‌. രണ്ടര മാസം മുമ്പാണ്‌ ശ്രീലക്ഷ്‌മി പെൺകുഞ്ഞിന്‌ ജൻമം നൽകിയത്‌. മാരത്തണിൽ അവരെ പ്രോത്സാഹിപ്പിക്കാൻ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഭർത്താവും എംജി സർവകലാശാലയിലെ അസിസ്റ്റ്‌ന്റ്‌ പ്രഫസറുമായ ഹരികൃഷ്ണൻ, നാല്‌ വയസ്സുകാരനായ മകൻ വിയാൻ കൃഷ്ണ, പുതുതായി ജൻമം നൽകിയ സാൻവി ബദ്ര എന്നിവർ ട്രാക്കിലെ ഡോക്ടറുടെ പ്രകടനത്തിന്‌ സാക്ഷിയായി.
ഉറച്ച മനസ്സുമായാണ്‌ ഡോ. ശ്രീലക്ഷ്‌മി ട്രാക്കിലെത്തിയത്‌. ‘പ്രസവശേഷമുള്ള ഡിപ്രഷൻ അലട്ടുന്നുണ്ടായിരുന്നു. യോഗ ചെയ്‌തത്‌ ഗുണമായി. ഭർതൃമാതാവ്‌ ഷിജി ഉണ്ണികൃഷ്ണനാണ്‌ മാരത്തണിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്‌. 55കാരിയായ ഷിജി സ്‌തനാർഭുതത്തെ അതിജീവിച്ച വ്യക്തിയാണ്‌. എങ്ങനെ പൊരുതണമെന്ന്‌ എനിക്ക്‌ കാണിച്ചുതന്നത്‌ അവരാണ്‌. ആ വഴി പിന്തുടരാനാണ്‌ ആഗ്രഹിച്ചത്‌’–-ഡോ. ശ്രീലക്ഷ്‌മി പറഞ്ഞു. മാരത്തണിൽ ഓടിയത്‌ അവർക്ക്‌ വ്യക്തിപരമായ നേട്ടം മാത്രമല്ല. പ്രസവത്തിനുശേഷം ബുദ്ധിമുട്ടുകൾ നേരിടുന്ന എല്ലാ അമ്മമാർക്കുമുള്ള സന്ദേശമായാണ്‌ അവർ അതിനെ കാണുന്നത്‌. ഊർജം വീണ്ടെടുക്കാനും ആത്മവിശ്വാസത്തോടെ വീണ്ടും ജോലി ചെയ്യാനും മാരത്തൺ ഡോ. ശ്രീലക്ഷ്‌മിക്ക്‌ പ്രചോദനമായി. ‘ഈ മാരത്തൺ ഞാൻ വീണ്ടും എന്റെ പ്രഫഷണലിലേക്ക്‌ തിരികെ പ്രവേശിക്കാൻ വഴികാട്ടി. കുടുംബം എന്നും ഒപ്പമുണ്ട്‌. കുട്ടിയെ സംരക്ഷിക്കാനും പരിപാലിക്കാനും അവർ എന്നുമുണ്ട്. എന്റെ മകൾ എല്ലാത്തിലും സഹകരിക്കുന്നുണ്ട്‌. എന്റെ അമ്മ, ശ്രീജ പ്രശാന്തിനൊപ്പം അവൾ സന്തോഷവതിയാണ്‌. മുന്നോട്ടുള്ള യാത്രയിൽ അമ്മ വലിയ കരുത്താണ്‌’.
ഡോ. ശ്രീലക്ഷ്‌മിയുടെ പങ്കാളിത്തം മാതൃത്വവും ജോലിയും ഒന്നിച്ചുകൊണ്ടുപോകുന്ന അനേകം സ്‌ത്രീകൾക്ക്‌ വലിയ പ്രചോദനമാകും. കുഞ്ഞിന്‌ ജൻമം നൽകിയതിന്‌ പിന്നാലെ ട്രാക്കിലെത്തിയ അവർ പഴയ രീതികളെയും ചട്ടങ്ങളെയും വെല്ലുവിളിച്ച്‌ പുതിയ മാതൃക എല്ലാ അമ്മമാർക്കുമായി തീർത്തിരിക്കുകയാണ്‌.

]]>
മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍ https://thenewsaic.com/2025/02/10/federal-bank-kochi-marathon-winners/ Mon, 10 Feb 2025 12:37:28 +0000 https://thenewsaic.com/?p=587 കൊച്ചി: ക്ലിയോസ്പോര്‍ട്സ് സംഘടിപ്പിച്ച മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പുരുഷ വിഭാഗത്തില്‍ അഭിഷേക് സോണിയും വനിതാ വിഭാഗത്തില്‍ ശ്യാമലി സിംഗും ജേതാക്കളായി. 42.1 കി.മി ഫുള്‍ മാരത്തണില്‍ മധ്യപ്രദേശ് സ്വദേശി അഭിഷേക്  2 മണിക്കൂര്‍ 33 മിനിറ്റ് 38 സെക്കന്‍ഡില്‍ ഓടിയെത്തിയപ്പോള്‍ 3 മണിക്കൂര്‍ 10 മിനിറ്റ് 59 സെക്കന്‍ഡിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി ശ്യാമലി ഓടിയെത്തിത്. പുരുഷ വിഭാഗം ഫുള്‍ മാരത്തണില്‍ 2 മണിക്കൂര്‍ 36 മിനിറ്റ് 34 സെക്കന്‍ഡില്‍ ഓടിയെത്തിയ കമലാകര്‍ ലക്ഷ്മണ്‍ ദേശ്മുഖ് രണ്ടാം സ്ഥാനവും തെലങ്കാന സ്വദേശി രമേശ് ചന്ദ്ര( 2 മണിക്കൂര്‍ 38 മിനിറ്റ് 56 സെക്കന്‍ഡ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ഹൈദരാബാദ് സ്വദേശി മാരിപ്പള്ളി ഉമ( മൂന്ന് മണിക്കൂര്‍ 17 മിനിറ്റ് 57 സെക്കന്‍ഡ്) രണ്ടാം സ്ഥാനവും മൂന്നു മണിക്കൂര്‍ 25 മിനിറ്റ് 40 സെക്കന്‍ഡില്‍ ഓടിയെത്തിയ സാക്ഷി ആനന്ദ് കസ്ബെ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

21.0975 കി.മീ ഹാഫ് മാരത്തണില്‍ പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി മനോജ് ആര്‍.എസ് (1 മണിക്കൂര്‍ 12 മിനിറ്റ് 38 സെക്കന്‍ഡ്) ഒന്നാമതെത്തിയപ്പോള്‍ കോഴിക്കോട് സ്വദേശി വിഷ്ണു കെ.കെ (1 മണിക്കൂര്‍ 13 മിനിറ്റ് 13 സെക്കന്‍ഡ്) രണ്ടാം സ്ഥാനവും ഭുവന്‍ ചന്ദ്ര സുയാല്‍(1 മണിക്കൂര്‍ 14 മിനിറ്റ് 18 സെക്കന്‍ഡ്) മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗം ഹാഫ് മാരത്തണില്‍ തൃശൂര്‍ സ്വദേശി സുപ്രിയ ബി( 1 മണിക്കൂര്‍ 45 മിനിറ്റ് 8 സെക്കന്‍ഡ്), പാലക്കാട് സ്വദേശി ഗായത്രി ജി( 1മണിക്കൂര്‍ 48 മിനിറ്റ് 40 സെക്കന്‍ഡ്), കൊച്ചി സ്വദേശി ബിസ്മി അഗസ്റ്റിന്‍(1 മണിക്കൂര്‍ 48 മിനിറ്റ് 59 സെക്കന്‍ഡ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

പുരുഷ വിഭാഗം പത്ത് കിലോമീറ്റര്‍ മാരത്തണില്‍ മനു എം(31 മിനിറ്റ് 44 സെക്കന്‍ഡ്),അലക്സ് എസ്( 34 മിനിറ്റ് 35 സെക്കന്‍ഡ്), മനോജ്(34 മിനിറ്റ് 36 സെക്കന്‍ഡ്) എന്നിവര്‍ ജേതാക്കളായി. വനിതാ വിഭാഗത്തില്‍ 39 മിനിറ്റ് ഒമ്പത് സെക്കന്‍ഡുകൊണ്ട് ഓടിയെത്തിയ അനുമോള്‍ തമ്പി ഒന്നാമതെത്തിയപ്പോള്‍ ജിന്‍സി ജി( 42 മിനിറ്റ് 16 സെക്കന്‍ഡ്), ഗൗരി ജി(45 മിനിറ്റ് 40 സെക്കന്‍ഡ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കൂടാതെ, മൂന്നു കിലോ മീറ്റര്‍ ഗ്രീന്‍ റണ്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സ്പെഷ്യല്‍ റണ്‍ എന്നിവയും നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ 20-ല്‍ അധികം സംസ്ഥാനങ്ങളില്‍ നിന്നുമായി എണ്ണായിരത്തിലധികം പേരാണ് മൂന്നാം സീസണില്‍ പങ്കെടുത്തത്.

രാവിലെ നാലു മണിക്ക് മറൈന്‍ഡ്രൈവ് ഷണ്‍മുഖം റോഡില്‍ നിന്നാരംഭിച്ച മാരത്തണ്‍ ഫെഡറല്‍ ബാങ്ക് സി.എം.ഒ എംവിഎസ് മൂര്‍ത്തി, ഒളിമ്പ്യന്‍ ഗോപി തോന്നയ്ക്കല്‍, ഡോ. വിമല്‍ കോശി തോമസ്, മാരത്തണ്‍ റേസ് ഡയറക്ടര്‍ ഒളിമ്പ്യന്‍ ആനന്ദ് ലൂയിസ് മെനെസെസ്, ക്ലിയോ സ്പോര്‍ട്സ് ഡയറക്ടര്‍മാരായ ബൈജു പോള്‍, അനീഷ് പോള്‍, ശബരി നായര്‍ എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. പുരസ്‌കാര വിതരണ ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഹൈബി ഈഡന്‍ എം.പി, കോസ്റ്റ് ഗാര്‍ഡ് ഡിഐജി എന്‍. രവി, ഫെഡറല്‍ ബാങ്ക് എക്സി. ഡയറക്ടര്‍ ശാലിനി വാര്യര്‍, ഫെഡറല്‍ ബാങ്ക് സി.എഫ്.ഒ വെങ്കട്ട്‌രാമന്‍ വെങ്കട്ടേശ്വരന്‍, മാരത്തണ്‍ ഗുഡ്വില്‍ അംബാസിഡര്‍ പ്രാച്ചി തെഹ്ലാന്‍, ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. ലിസി ജൂലിയസ്, എന്നിവര്‍ പങ്കെടുത്തു.

]]>
ബ്ലൂ ടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേട്ടവുമായി അര്‍ജുന്‍ നന്ദകുമാര്‍ https://thenewsaic.com/2024/11/12/blue-tigers-kfppl-tournament-arjun-nandakumar/ Tue, 12 Nov 2024 10:57:16 +0000 https://thenewsaic.com/?p=547 കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേട്ടവുമായി കൊച്ചിന്‍ സൂപ്പര്‍ കിംഗ്‌സ് താരം അര്‍ജുന്‍ നന്ദകുമാര്‍. ബ്ലൂടൈഗേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേണിറ്റി രാജഗിരി കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ലീഗില്‍ സുവി സ്‌ട്രൈക്കേഴ്‌സിനെതിരെയുള്ള മത്സരത്തിലാണ് അര്‍ജുന്‍ സെഞ്ച്വറി കരസ്ഥമാക്കിയത്. 47 പന്തില്‍ നിന്നാണ് സൂപ്പര്‍ കിംഗ്‌സ് താരം അര്‍ജുന്‍ പുറത്താകാതെ നൂറ് തികച്ചത്. 14 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് അര്‍ജുന്റെ ഇന്നിങ്‌സ്. രാവിലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്‌സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സുവി സ്‌ട്രൈക്കേഴ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 43 റണ്‍സെടുത്ത രാഹൂല്‍ വി.ആര്‍ ആണ് സുവി സ്‌ട്രൈക്കേഴ്‌സിന്റെ ടോപ് സ്‌കോറര്‍. സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ഇന്ദ്രജിത്ത് രമേശ് മൂന്ന് വിക്കറ്റും നിതിന്‍ ഹരി രണ്ട് വിക്കറ്റും വീഴ്ത്തി.

ഉച്ചയ്ക്ക് ശേഷം നടന്ന മറ്റൊരു മത്സരത്തില്‍ ഇസി.സി ഐഡിയാസും ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സും തമ്മില്‍ കൊമ്പുകോര്‍ത്തു. മത്സരത്തില്‍ ഇസിസി 22 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇസിസി നിശ്ചിത ഓവറില്‍ ഉയര്‍ത്തിയ 114 റണ്‍സ് മറികടക്കാന്‍ ബാറ്റ് ചെയ്ത ക്ലബ് ടീമിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളു. 44 റണ്‍സെടുത്ത സജേഷ് സുന്ദറാണ് ഇസിസിയുടെ ടോപ് സ്‌കോറര്‍. ഇസിസിക്കുവേണ്ടി പ്രഭിരാജ് നാലു വിക്കറ്റും അരുണ്‍ ബെന്നി, ഫിറോസ്, അഖില്‍ മാരാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഓരോ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്നും ഇത്തരം ലീഗിലൂടെ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ കേരളത്തിന് സാധിക്കുമെന്നും ബ്ലൂടൈഗേഴ്‌സ് ഉടമയും പ്രമുഖ സംരംഭകനുമായ സുഭാഷ് മാനുവല്‍ പറഞ്ഞു.

]]>
യുവകായികതാരം അഭിയക്ക് സഹായ ഹസ്തവുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്; സ്‌പോര്‍ട്‌സ് കിറ്റും സ്‌കോളര്‍ഷിപ്പും കൈമാറി https://thenewsaic.com/2024/11/09/support-to-sports-star-from-muthoot/ Sat, 09 Nov 2024 12:02:39 +0000 https://thenewsaic.com/?p=542 കൊച്ചി: ദേശിയ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച അഭിയയ്ക്ക് സ്‌പോര്‍ട്‌സ് കിറ്റും പ്രതിമാസ സ്‌കോളര്‍ഷിപ്പും സമ്മാനിച്ച് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. എറണാകുളത്ത് നടന്ന സംസ്ഥാന കായികമേളയുടെ വേദിയില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി,മുത്തൂറ്റ് വോളിബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിജോയ് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ സുസാന മുത്തൂറ്റ് അഭിയയ്ക്ക് സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി.

ഇതോടൊപ്പം അഭിയയ്ക്ക് വാഗ്ദാനം ചെയ്ത സ്‌കോളര്‍ഷിപ്പും ബാങ്ക് വഴി ട്രാന്‍ഫര്‍ ചെയ്തതായും സുസാന മുത്തൂറ്റ് അറിയിച്ചു. ഭുവനേശ്വറിലെ കായികമേളയില്‍ മകളെ പങ്കെടുപ്പിക്കാന്‍ ആകെയുണ്ടായിരുന്ന സ്വര്‍ണവള പണയം വെച്ച മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സഹായഹസ്തവുമായി എത്തിയത്. മുണ്ടക്കയം പുലിക്കുന്ന് സ്വദേശി ജിജിമോൻ്റെയും അന്നമ്മ ജിജിയുടെയും മകളായ അഭിയ ആന്‍ ജിജി സെന്റ്. ആന്റണീസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

അഭിയയുടെ വീടിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി ആവശ്യമായ നടപടി ആരംഭിച്ചതായും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ യുതകായിക താരങ്ങളുടെ സ്വപ്‌നം തകരുന്നത് അംഗീകരിക്കാനാവില്ലെന്നും വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് എല്ലാ പിന്തുണയും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കേണ്ടത് അനിവാര്യമാണെന്നും സുസാന മുത്തൂറ്റ് പറഞ്ഞു.ഫോട്ടോ- മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ സുസാന മുത്തൂറ്റ് അഭിയയ്ക്ക് സ്‌പോര്‍ട്‌സ് കിറ്റ് കൈമാറുന്നു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി,മുത്തൂറ്റ് വോളിബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിജോയ് ബാബു എന്നിവര്‍ സമീപം.

]]>
ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിന് ആവേശത്തുടക്കം https://thenewsaic.com/2024/11/08/bluetigers-kfppl/ Fri, 08 Nov 2024 05:42:01 +0000 https://thenewsaic.com/?p=527 കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം സീസണിന് ആവേശകരമായ തുടക്കം. രാജഗിരി കോളജ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച്ച ആരംഭിച്ച ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പിഎല്‍ ആറാം സീസണില്‍ ഉദ്ഘാടന ദിവസം നാല് കളികളിലായി എട്ടു ടീമുകള്‍ കൊമ്പുകോര്‍ത്തു. യു.കെ മലയാളിയായ യുവ സംരംഭകന്‍ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ടൈഗേഴ്‌സാണ് സീസണ്‍ ആറിന്റെ മുഖ്യ സ്‌പോണ്‍സര്‍. രാവിലെ നടന്ന മത്സരത്തില്‍ കിങ് മേക്കേഴ്‌സ്, സിനി വാര്യേഴ്‌സ് ഇലവണിനെ നേരിട്ടു. മത്സരത്തില്‍ കിങ് മേക്കേഴ്‌സ് 118 റണ്‍സിന് ജയിച്ചു. ടോസ് നേടിയ വാരിയേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 15 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കിങ് മേക്കേഴ്‌സ് 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിനിവാര്യേഴ്‌സ് 73 റണ്‍സിന് പുറത്തായി. 63 റണ്‍സെടുത്ത നോയല്‍ ബെന്‍ ആണ് കളിയിലെ താരം.

കൊറിയോഗ്രാഫേഴ്‌സും മോളിവുഡ് സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ പത്ത് വിക്കറ്റിന് കൊറിയോഗ്രാഫേഴ്‌സ് വിജയിച്ചു. അജിത് വാവയാണ് മാന്‍ ഓഫ് ദി മാച്ച്. ഡബ്ല്യുഐഎഫ്ടി കേരളഡയറക്ടേഴ്‌സ് ഇലവണും പ്ലേ വെല്‍ സ്‌പോര്‍ട്‌സ് ഇന്‍ഡ്യന്‍ ആഡ്ഫിലിം മേക്കേഴ്‌സ് തമ്മില്‍ കൊമ്പുകോര്‍ത്ത മൂന്നാമത്തെ മത്സരത്തില്‍ കേരള ഡയറക്ടേഴ്‌സ് 53 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരള ഡയറക്ടേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്ലേ വെല്‍ സ്‌പോര്‍ട്‌സിന്റെ റണ്‍ വേട്ട 117 ല്‍ ഒതുങ്ങി. ലാല്‍ജിത്ത് ലാവ്‌ളിഷ് ആണ് മത്സരത്തിലെ താരം. അവസാനം നടന്ന മത്സരത്തില്‍ റോയല്‍ സിനിമ സ്‌ട്രൈക്കേഴ്‌സിനെ എംഎഎ ഫൈറ്റേഴ്‌സ് പത്ത് വിക്കറ്റിന് തോല്‍പ്പിച്ചു. പുത്തന്‍ താരങ്ങളെയും ടീമുകളെയും സ്‌പോണ്‍സര്‍മാരെയും സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക സ്വയംപര്യാപ്തമായ ക്രിക്കറ്റ് ആരാധകരുടെ വലിയ സമൂഹത്തെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഭാഷ് മാനുവല്‍ ബ്ലൂ ടൈഗേഴ്‌സ് സംരംഭത്തിന് തുടക്കം കുറിച്ചത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായതോടെ ബ്ലൂ ടൈഗേഴ്‌സിന്റെ പ്രസക്തി വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെലിബ്രിറ്റി ക്രിക്കറ്റിന്റെയും ഭാഗമായി ബ്ലൂടൈഗേഴ്‌സ് മാറിയത്.

]]>